Wednesday, January 23, 2013


മോഷണത്തിന് മൂന്നുമണിക്കൂര്‍; വിജയമുദ്ര കാട്ടി മടങ്ങി
Posted on: 23 Jan 2013


തിരുവനന്തപുരം: അതീവ സുരക്ഷാ സന്നാഹങ്ങളുള്ള വീട്ടില്‍ കവര്‍ച്ച. പിന്നീട്‌നിരീക്ഷണ ക്യാമറ തകര്‍ത്ത് വിജയമുദ്രയും കാട്ടി പുറത്തിറങ്ങി. മരപ്പാലത്തെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ബണ്ടി ചോര്‍ ചെലവിട്ടത് മൂന്നുമണിക്കൂര്‍. അലാറം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളെ അതിവിദഗ്ധമായി തരണം ചെയ്താണ് 'ബണ്ടി ചോര്‍' (ദേവീന്ദര്‍ സിങ്) കവര്‍ച്ച നടത്തിയത്.
ഞായറാഴ്ച രാത്രി 12 നാണ് ഇയാള്‍ മരപ്പാലത്തെ വീട്ടിലെത്തിയത്. വീട്ടിലെ വിവിധ ഭാഗങ്ങളിലുള്ള നിരീക്ഷണക്യാമറകള്‍ ബണ്ടി ചോറിന്റെ ഓപ്പറേഷന്‍ ഒപ്പിയെടുത്തു. ക്യാമറകളില്‍ ബണ്ടി ചോറിന്റെ ദൃശ്യം മാത്രമാണുള്ളത്. നാലു ക്യാമറകളുള്ളതില്‍ ഒരെണ്ണം ഇയാള്‍ തകര്‍ത്തു. ഇതിന് മുന്നോടിയായി ക്യാമറ നോക്കി വിജയമുദ്ര കാട്ടുകയും ബെസ്റ്റ് ഓഫ് ലക്ക് എന്ന് പറയുകയും ചെയ്തു. ഗേറ്റിലെ ചെറിയ കവാടത്തിലുള്ള ക്യാമറയാണ് തകര്‍ക്കപ്പെട്ടത്. എന്നാല്‍ ക്യാമറ കണ്ടപ്പോള്‍ ആദ്യം പരിഭ്രമിച്ച ആ ദൃശ്യങ്ങളും ക്യാമറയിലുണ്ട്.
ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് ബണ്ടി ചോറിന്റെ ഓപ്പറേഷന്‍ ഇങ്ങനെ പുനഃസൃഷ്ടിക്കാം. നന്തന്‍കോട്ടുനിന്നും മോഷ്ടിച്ച കാറിലെത്തിയ ബണ്ടി ചോര്‍ വേണുഗോപാലന്‍നായരുടെ വീട്ടിന് സമീപം കാര്‍ പാര്‍ക്ക് ചെയ്തശേഷം മതില്‍ചാടി വീട്ടുവളപ്പില്‍ കടന്നു. പ്രധാന വാതിലിന് അഭിമുഖമായി ചുറ്റുമതിലിലുള്ള ചെറിയ ഗേറ്റ്ആദ്യം തുറന്നിട്ടു. ഇതിനുശേഷം വീടിന് ചുറ്റും നിരീക്ഷിച്ചു. ഈ സമയം വീട്ടുടമയുടെ മകള്‍ ഹാളില്‍ ലാപ് ടോപ്പ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. നാലുതവണ ഇയാള്‍ ഗേറ്റ് ചാടി പുറത്ത് കടക്കുകയും അകത്തേക്ക് വരുകയും ചെയ്തു. ഒരുമണിയോടെ പെണ്‍കുട്ടി ലാപ് ടോപ്പ് മുന്‍വശത്തെ മുറിയില്‍ വച്ചശേഷം അകത്തേക്ക് പോയി. ഇതിനുശേഷമാണ് ബണ്ടി ചോര്‍ മുന്‍വശത്തെ ഗ്ലാസ് ഡോര്‍ തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസായതിനാല്‍ പരാജയപ്പെട്ടു. തുടര്‍ന്ന് വീടിന് ഇടതുവശത്തുള്ള ജനാലയുടെ തടി ഫ്രെയിം ഇളക്കി ഗ്ലാസ് മാറ്റി ഉള്ളില്‍ കടന്നു. ഇവിടെനിന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കാറിന്റെ താക്കോല്‍ ഉള്‍പ്പെടെയുള്ള ട്രേയുമായി പുറത്തിറങ്ങി.
ആഡംബരക്കാറുകളോട് ഭ്രമമുള്ള ബണ്ടി ചോര്‍ പോര്‍ച്ചിലുണ്ടായിരുന്ന മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി. ഇതിനുശേഷം കാറില്‍ നിന്നും പുറത്തിറങ്ങി. റിമോട്ട് കണ്‍ട്രോള്‍ വഴി നിയന്ത്രിക്കാന്‍ കഴിയുന്ന ഗേറ്റ് തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗേറ്റ് തുറക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് ചെറിയ വാതിലിലൂടെ പുറത്തിറങ്ങി ഗേറ്റിന്റെ നിയന്ത്രണ സംവിധാനം നിശ്ചലമാക്കി. പിന്നീട് ഗേറ്റ് തള്ളിത്തുറന്നു. കാര്‍ ഗേറ്റിലൂടെ പുറത്ത് കടത്താന്‍ ബണ്ടി ചോറിന് 15 മിനിട്ട് വേണ്ടിവന്നു. ഓട്ടോമെറ്റിക് ഗിയര്‍ സംവിധാനമുള്ള കാറിന്റെ നിയന്ത്രണ സംവിധാനങ്ങള്‍ മനസ്സിലാക്കാന്‍ ഇയാള്‍ ആദ്യം പണിപ്പെട്ടു. പത്തുതവണ മുന്നോട്ടും പിന്നോട്ടും എടുത്ത ഇയാള്‍ ഏറെ പണിപ്പെട്ടാണ് കാര്‍ ഗേറ്റിന് പുറത്തെത്തിച്ചത്.
റോഡില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങി റിമോട്ട് കണ്‍ട്രോള്‍ വഴി ഗേറ്റ് അടച്ചു. പിന്നെ വീണ്ടും തുറന്നിട്ടു. ഗേറ്റിലെ റിമോട്ട് സംവിധാനത്തിന്റെ സാങ്കേതികത ബണ്ടി ചോര്‍ മനസ്സിലാക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന് ശേഷം മുട്ടട ഭാഗത്തേക്ക് കാര്‍ ഓടിച്ചുപോയി. വീണ്ടും തിരിച്ചുവന്ന് വേണുഗോപാലന്‍ നായരുടെ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തി. പത്തുമിനിട്ടോളം ഇവിടെ നിന്നു. പുലര്‍ച്ചെ മൂന്നിനായിരുന്നു ഈ സംഭവം. ഈസമയം ഒരുപാട് വാഹനങ്ങളും കാല്‍നട യാത്രികരും റോഡിലൂടെ കടന്ന് പോകുന്നുണ്ടായിരുന്നു. ഈ സമയം ബണ്ടി ചോര്‍ നിരവധി തവണ കാറില്‍ നിന്നും പുറത്തിറങ്ങിതിരിച്ചുകയറുകയും ചെയ്തു. തോളില്‍ ഒരു ബാഗുംഉണ്ടായിരുന്നു. പിന്നീട് കാറില്‍ കയറി മരപ്പാലം ഭാഗത്തേക്ക് ഓടിച്ചുപോയി

No comments:

Post a Comment